പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്ത് പശുവിനെ മേയ്ക്കാൻ പോയ നാട്ടുകാരാണ് സംശയാസ്പദമായ സാഹചര്യത്തിൽ ചാക്കുകൾ കണ്ട് പോലീസിൽ വിവരമറിയിച്ചത്. സന്ദേശം ലഭിച്ചയുടൻ പുതൂർ പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ശാസ്ത്രീയ അന്വേഷണ സംഘവും പോലീസും സ്ഥലത്തെത്തി കേസിൽ കൂടുതൽ തെളിവെടുപ്പ് നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
