തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു. രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്കും പ്രകടനങ്ങൾക്കുമായി മൈതാനം വിട്ടുനൽകരുതെന്നാണ് കോടതിയുടെ കർശന നിർദ്ദേശം. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പൊതുസമ്മേളനങ്ങൾ, റാലികൾ, വിശദീകരണ യോഗങ്ങൾ എന്നിവ ഇനി തേക്കിൻകാട് മൈതാനത്ത് നടത്താൻ അനുവാദമുണ്ടാകില്ല. പൊതു ഇടങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.
ക്ഷേത്രങ്ങളിൽ രാഷ്ട്രീയത്തിന് ഒരു കാര്യവുമില്ലെന്നും, രാഷ്ട്രീയത്തിന് ക്ഷേത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഹൈക്കോടതി പ്രധാനമായും നിരീക്ഷിച്ചത്. അതിനാൽ തന്നെ ഇത്തരം സ്ഥലങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
