ക്രെഡിറ്റ് സ്‌കോർ കുറഞ്ഞതിൽ ഇയർ ഔട്ട് ഭയം: കോതമംഗലം എം.എ കോളേജിൽ ബി.ടെക് വിദ്യാർഥി ജീവനൊടുക്കി

കൊച്ചി: ഉയർന്ന ക്രെഡിറ്റ്‌ സ്കോർ ഇല്ലാത്തിനാൽ ഇയർ ഔട്ട്‌ ആകുമെന്ന ഭയത്താൽ വിദ്യാർത്ഥി ജീവനൊടുക്കി. കോതമംഗലം എംഎ കോളേജിലെ രണ്ടാം വർഷ എഞ്ചിനിയറിങ് വിദ്യാർഥിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പു ആണ് മരിച്ചത്. കുറിപ്പ് എഴുതിവെച്ചാണ് മരിച്ചത്. പ്രതിഷേധവുമായി വിദ്യാർഥികൾ രം​ഗത്തെത്തി. മറ്റെല്ലാ എൻജിനീയറിങ് കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ്‌ സ്കോർ 18 ആണെന്നും എംഎ കോളേജിൽ മാത്രം 22 ആണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

കോളേജ് മാനേജ്മെന്റ് ക്രെഡിറ്റ്‌ സ്കോർ കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും മന്ത്രിയടക്കം ഇടപെട്ടിട്ടും കോളേജ് വഴങ്ങുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ക്രെഡിറ്റ്‌ സ്കോർ തീരുമാനിക്കാൻ കോളേജിന് അധികാരം ഉണ്ടെന്നാണ് അധികൃതരുടെ നിലപാട്. ഓട്ടോനോമസ് കോളേജിന് സ്കോർ തീരുമാനിക്കാമെന്നും ഇൻഡസ്ട്രിയൽ സ്റ്റാൻഡേഡ് അനുസരിച്ചാണ് സ്കോർ കൂട്ടിയതെന്നും അക്കാദമിക്ക് കൗൺസിൽ ആണ് തീരുനിക്കുന്നതെന്നുമാണ് കോളേജ് അധികൃതരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *