അമ്മൂമ്മയെ കഴുത്തറുത്ത് കൊന്ന സംഭവം; ലഹരി വാങ്ങാൻ പണം നൽകാത്തതിനാലെന്ന് ചെറുമകൻ്റെ മൊഴി, പ്രതി റിമാൻഡിൽ

തിരുവനന്തപുരം: അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നത് ലഹരി വാങ്ങാൻ പണം നൽകാത്തതിനാലെന്ന് പ്രതിയായ ചെറുമകൻ. പ്രതി പൊലീസിന് നൽകിയ മൊഴി പ്രകാരം മേഴ്സി ലഹരി വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊപാതകത്തിലേക്ക് നയിച്ചത്. മദ്യത്തിനും മറ്റ് ലഹരി വസ്തുകൾക്കും അടിമയായ ഷിബിൻ നിരന്തരം വീട്ടിൽ വഴക്ക് ഉണ്ടാക്കുമായിരുന്നു. ഇന്നലെ രാവിലെയാണ് തിരുവനന്തപുരം ചാന്നാങ്കര സ്വദേശി മേഴ്‌സിയാണ് കൊല്ലപ്പെട്ടത്. മേഴ്‌സിയുടെ മകളുടെ മകനായ ഷിബിനെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു.

ഇന്നലെ രാവിലെയുണ്ടായ വഴക്കിനെ തുടർന്ന് മുത്തശ്ശിയായ മേഴ്സിയെ ഷിബിൻ മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ മേഴ്‌സി കത്തിയെടുത്തെങ്കിലും ഷിബിൻ അതു പിടിച്ചു വാങ്ങി കഴുത്തിന് വെട്ടി. മുറിവേറ്റ് മേഴ്‌സി വീട്ടിനകത്ത് വീണു. പൊലീസ് എത്തി ഇവരെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പ്രതി ഷിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ചിറയൻകീഴ് സർക്കിൾ ഇൻസ്പെക്ട‌ർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *