കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പ്രതി ചേർക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് റിബേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

അന്വേഷണസംഘം പലതവണ ഡി വൈ എഫ് ഐ നേതാവായ റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. ജിതിൻ ഭാസ്കറിന്റെ അറസ്റ്റിന് പിന്നാലെ കേസിൽ പ്രത്യേക അന്വേഷണ സംഘം തന്നെ പ്രതിചേർക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് റിബേഷ് കോടതിയെ സമീപിച്ചത്..കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിവാദമായ കാഫിർ സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചരിൽ റിബേഷ് രാമകൃഷ്ണനും ഉൾപ്പെടുന്നു എന്നാണ് ആരോപണം.

അതേസമയം സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിതിൻ ഭാസ്‌കർ അറസ്റ്റിലായിരുന്നു. റിമാൻഡിലായി 18-ാം ദിവസം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജിതിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.ജിതിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം.

Leave a Reply

Your email address will not be published. Required fields are marked *